സെന്റ് മേരീസില്‍ ക്രിസ്തുമസ് കരോള്‍ മത്സരം - ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ സെന്ററും കമ്യൂണിറ്റി ലിവിംഗ്‌ പ്രൊജക്‌ടും ശിലാസ്ഥാപനം ചെയ്യപ്പെട്ടു

2012 ലെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

Font size: Decrease font Enlarge font

ഹണ്‍സ് വില്ല: ടെക്സ്സസ് സംസ്ഥാനത്തെ 2012ലെ ആദ്യ വധശിക്ഷ ജനുവരി 26 വ്യാഴാഴ്ച നടപ്പാക്കി. 1994ല്‍ സാന്‍ അന്റോണിയോ പള്ളിയുടെ പുറകിലുള്ള ട്രാഷ്‌കാനില്‍ സൂസണ്‍വെസ്ട്രജന്‍ എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് റൊഡ്രിഗോ ഹെര്‍ണാന്‍ണ്ടസ് (38) എന്ന യുവാവ് പിടിയിലായത്.

ഡി.എന്‍.എ. പരിശോധനയില്‍ കുറ്റകൃത്യം നടത്തിയത് ഹെര്‍ണാന്‍ഡസ് ആണെന്ന് തെളിഞ്ഞിരുന്നു.

വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി നിരസിച്ചതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. സിരകളിലൂടെ മാരകമായ വിഷം കടത്തി വിട്ടാണ് വധശിക്ഷ നടപ്പാക്കിയത്.

ഇതോടെ അമേരിക്കയില്‍ ഈ വര്‍ഷം രണ്ടു വധശിക്ഷകള്‍ നടപ്പാക്കി. ആദ്യത്തേത് ജനുവരി 5ാം തീയതി ഒക്കലഹോമ സംസ്ഥാനത്തായിരുന്നു.

ടെക്‌സസില്‍ മാത്രം 2011ല്‍ 13 പേര്‍ക്ക് വധശിക്ഷ നല്‍കിയത്. 2011ല്‍ അമേരിക്കയില്‍ ആകെ 43 പേര്‍ക്കും 2010ല്‍ 46 പേര്‍ക്കും, 2009ല്‍ 52 പേര്‍ക്കുമാണ് വധശിക്ഷ നല്‍കിയത്. 1976ല്‍ അമേരിക്കയില്‍ വധശിക്ഷ പുന:സ്ഥാപിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ ലഭിച്ചത് 1999ല്‍ 98 പേര്‍ക്ക് വിഷം കുത്തിവെച്ച് നടത്തുന്ന വധശിക്ഷക്കെതിരെ അമേരിക്കയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

പി.പി. ചെറിയാന്‍

No Comments

Post your comment comment

Enable Google Transliteration.(To type in English, press Ctrl+g)